ശേഷം

1
ഈ വരൾച്ചകളെ
മഴയെടുക്കുന്ന കാലം വരും.
വഴിയരികിൽ വസന്തങ്ങൾ നമ്മെ
പേരെടുത്തു വിളിക്കും
കെട്ടിപ്പിടിക്കും.
ഒരാൾ എഴുതി നിർത്തുന്നു.
2
കുഞ്ഞു നോക്കുമ്പോൾ
അവർ കഥകളിൽ നിന്ന്
ഇറങ്ങിവരുന്നു
വെയിൽ നിറങ്ങൾ കുടിച്ച് കറുത്തവർ.
നിവൃത്തികെട്ടവർ നടന്നുതീർത്ത
വഴിയിലെ ചോരയാൽ
ഒരു രാഷ്ട്രം ഓട്ടയടക്കുന്നു.
ഉപ്പു പരലുകളാൽ അലങ്കരിക്കുന്നു.
തഴമ്പിച്ച കൈവെള്ളകൾ കാലി തന്നെ.
3
ശവക്കൂനകൾ മടിയില്ലാതെ
കഥകളിലേക്ക് കയറിപോകുന്നു.
അതാണ് പതിവെന്ന്
ജ്ഞാനികൾ, ചരിത്രകുതുകികൾ
നാളയിലേക്ക് 'മനുഷ്യന്റെ കൈകളെ'*
ഉറ്റുനോക്കുന്നവർ.
4
പൊരുതി നിന്നവർ
പൂക്കാലങ്ങളായി,
കനവും കാറ്റും കവിതകളുമായി.
ഒറ്റയ്ക്കാവുന്നവരെ പൊതിഞ്ഞു പിടിച്ചു.
ഇരുട്ട് കൊത്തിതിന്ന കിളികൾ
അവർക്ക് പാട്ട് പാടികൊടുത്തു.
5
ഓർമ്മയുടെ ഞരമ്പിലിപ്പോഴും
രോഗം തുടിച്ചു നിൽക്കുന്നു.
ജീവൻ വെളിച്ചം തിരയുമ്പോൾ
ശാസ്ത്രത്തിൻറെ കനൽ ജ്വലിക്കുകയും
പങ്കുവെക്കലിൻറെ നീതി
ചുവന്ന സൂര്യനാവുകയും ചെയ്യുന്നു.
6
പുഞ്ചിരികൾ കുശലങ്ങൾ.
എന്നിട്ടും
പരിചിതത്വങ്ങൾക്കപ്പുറം
പരസ്പ്പരമൊന്ന് കാണാൻ,
തൊടാൻ, കെട്ടിപ്പിടിക്കാൻ, ഉമ്മവെക്കാൻ
നാളകൾ തിരിച്ചുവന്നതിനാൽ പിന്നെയാവട്ടെ എന്ന്
നാം...
*ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ കവിത
ഈ വരൾച്ചകളെ
മഴയെടുക്കുന്ന കാലം വരും.
വഴിയരികിൽ വസന്തങ്ങൾ നമ്മെ
പേരെടുത്തു വിളിക്കും
കെട്ടിപ്പിടിക്കും.
ഒരാൾ എഴുതി നിർത്തുന്നു.
2
കുഞ്ഞു നോക്കുമ്പോൾ
അവർ കഥകളിൽ നിന്ന്
ഇറങ്ങിവരുന്നു
വെയിൽ നിറങ്ങൾ കുടിച്ച് കറുത്തവർ.
നിവൃത്തികെട്ടവർ നടന്നുതീർത്ത
വഴിയിലെ ചോരയാൽ
ഒരു രാഷ്ട്രം ഓട്ടയടക്കുന്നു.
ഉപ്പു പരലുകളാൽ അലങ്കരിക്കുന്നു.
തഴമ്പിച്ച കൈവെള്ളകൾ കാലി തന്നെ.
3
ശവക്കൂനകൾ മടിയില്ലാതെ
കഥകളിലേക്ക് കയറിപോകുന്നു.
അതാണ് പതിവെന്ന്
ജ്ഞാനികൾ, ചരിത്രകുതുകികൾ
നാളയിലേക്ക് 'മനുഷ്യന്റെ കൈകളെ'*
ഉറ്റുനോക്കുന്നവർ.
4
പൊരുതി നിന്നവർ
പൂക്കാലങ്ങളായി,
കനവും കാറ്റും കവിതകളുമായി.
ഒറ്റയ്ക്കാവുന്നവരെ പൊതിഞ്ഞു പിടിച്ചു.
ഇരുട്ട് കൊത്തിതിന്ന കിളികൾ
അവർക്ക് പാട്ട് പാടികൊടുത്തു.
5
ഓർമ്മയുടെ ഞരമ്പിലിപ്പോഴും
രോഗം തുടിച്ചു നിൽക്കുന്നു.
ജീവൻ വെളിച്ചം തിരയുമ്പോൾ
ശാസ്ത്രത്തിൻറെ കനൽ ജ്വലിക്കുകയും
പങ്കുവെക്കലിൻറെ നീതി
ചുവന്ന സൂര്യനാവുകയും ചെയ്യുന്നു.
6
പുഞ്ചിരികൾ കുശലങ്ങൾ.
എന്നിട്ടും
പരിചിതത്വങ്ങൾക്കപ്പുറം
പരസ്പ്പരമൊന്ന് കാണാൻ,
തൊടാൻ, കെട്ടിപ്പിടിക്കാൻ, ഉമ്മവെക്കാൻ
നാളകൾ തിരിച്ചുവന്നതിനാൽ പിന്നെയാവട്ടെ എന്ന്
നാം...
*ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ കവിത