ജോജിയും മാക്ബെത്തും പ്രതിഷ്ടിക്കപ്പെടുന്ന മോഹങ്ങളുടെ ഡിസ്റ്റോപ്പിയ
'ഫോർഷാഡോവിങ്' എന്നറിയപ്പെടുന്ന, വരാനിരിക്കുന്ന സന്ദർഭങ്ങളെ മുൻകൂട്ടി കാണിക്കുന്ന രീതിയിലുള്ള ഒരു രൂപരേഖയിലാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. ഇത് മാക്ബെത്തിലെയും ഒരു മുഖ്യ ഘടകമായിരുന്നു. ചിത്രം തുടങ്ങുന്നത് തന്നെ മലകൾ താണ്ടി വന്ന് ഒരാൾ പോപ്പിക്ക് എയർഗൺ എത്തിക്കുന്ന രംഗത്തിലാണ്. അതേ രംഗത്തിൽ തന്നെയാണ് 'ജോജി' എന്ന ചിത്രത്തിൻ്റെ പേരെഴുതിക്കാണിക്കുന്നതും.

ഇംഗ്ലീഷ് സാഹിത്യത്തിലെ മഹാപ്രതിഭാസങ്ങളിലൊന്നാണ് പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് നാടകകൃത്തായ വില്യം ഷേക്സ്പിയർ. ഭാഷാശൈലിയോ, നാടകീയതയുടെ അന്ധരംഗങ്ങളിലേക്ക് ഒരോ കാഴ്ചക്കാരനെയും വായനക്കാരനെയും നയിക്കാനുള്ള കഴിവോ മാത്രമല്ല, പതിനേഴാം നൂറ്റാണ്ടിൽ അദ്ദേഹം എഴുതിയ പല നാടകങ്ങളും കാലാതീതമായതായിരുന്നു എന്നതാണ് ഷേക്സ്പിയറെ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ നാടകകൃത്താക്കുന്നത്. മാക്ബെത്ത് എന്ന പേരിലുള്ള ഷേക്സ്പിയറിന്റെ വിശ്വവിഖ്യാതമായ നാടകത്തിന്റെ കഥാതന്തു ഇന്ന് എത്തിനിൽക്കുന്നത് ശ്യാം പുഷ്ക്കരൻ എഴുതി, ദിലീഷ് പോത്തൻ സംവിധാനം ചെയ്ത്, ഫഹദ് ഫാസിൽ പ്രധാനവേഷത്തിൽ അഭിനയിച്ച 'ജോജി' എന്ന സിനിമയിലാണ്.
മാക്ബെത്ത് ഒരു ദുരന്ത നാടകമാണ്. ഡങ്കൻ എന്ന സ്കോട്ലാൻഡിലെ രാജാവിന്റെ സൈന്യാധിപനായ മാക്ബെത്ത്, താൻ രാജാവാകുമെന്ന മൂന്ന് മന്ത്രവാദിനികളുടെ അരുളപ്പാട് വിശ്വസിച്ച്, തന്റെ ഭാര്യയായ ലേഡി മാക്ബെത്തിന്റെ വാക്കുകളാൽ സ്വാധീനിക്കപ്പെട്ട്, ഡങ്കനേയും എതിരായി വരുന്ന മറ്റു പല കഥാപാത്രങ്ങളെയും വധിച്ച് സ്വന്തം നാശത്തിന് കാരണക്കാരനായ ഒരു 'ട്രാജിക് ഹീറോ' ആണ്. ആ 'ഹീറോയിസം' ഇന്ന് എത്തിനിൽക്കുന്നത് വളരെ തന്മയത്വമുള്ള, റിയലിസ്റ്റിക്കായ, ദുരന്തപര്യവസായിയായ ജോജി എന്ന സിനിമയിലാണ്.

സിനിമാരംഗത്തെ ഹീറോയിക് സങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന ഒരു കഥാനായകനാണ് ജോജി. ഒന്നുമല്ലാത്തവന്റെ എന്തെങ്കിലുമാവാനുള്ള ദാഹമാണ് അയാൾ. സമ്പത്തിനും, എരിഞ്ഞണഞ്ഞുപോയ വ്യക്തിത്വത്തിനും വേണ്ടിയുള്ള ദുർഘടമായ ഒരു തിരച്ചിൽ അയാളെ മുന്നോട്ടു നയിക്കുന്നു. ഷേക്സ്പിയറിന്റെ മാക്ബെത്ത് തികച്ചും ഒരു ഹീറോയാണ്. ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിൽ അദ്ദേഹത്തിന്റെ 'പോയെറ്റിക്സ്' എന്ന പുസ്തകത്തിൽ പരാമർശിക്കുന്ന ഒരു 'ട്രാജിക് ഹീറോയുടെ' എല്ലാ ഗുണങ്ങളും മാക്ബെത്തിലുണ്ട്. എന്നാൽ ജോജി ഇതിൽ നിന്നും വ്യത്യസ്തമായ, പുതുമയേറിയ ഒരു ദുരന്താനുഭവമാണ് കാഴ്ചക്കാർക്ക് നൽകുന്നത്. രണ്ടും വ്യത്യസ്ത കോണുകളിൽ നിൽക്കുന്ന കഥാതന്തുക്കൾ ആണെങ്കിലും, അവക്ക് നമ്മിൽ പലരും ജീവിച്ച, ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്ന ഈ സമൂഹത്തെക്കുറിച്ചും, കുടുംബ സാഹചര്യങ്ങളെക്കുറിച്ചും ചിലത് പറയാനുണ്ട്. തീവ്രമായ 'അഭിലാഷം' ആണ് മാക്ബെത്തിനെയും ജോജിയെയും ദുരന്തത്തിലേക്ക് എത്തിക്കുന്നത്. സമ്പത്തിന് വേണ്ടിയും അതിന്മേലുള്ള അധികാരത്തിനുവേണ്ടിയും അവർ നെട്ടോട്ടം ഓടുന്നു. അന്നം തന്ന കരങ്ങളാണോ, കൂടെപ്പിറപ്പാണോ, സുഹൃത്താണോ എന്നൊന്നും വകവെക്കാതെ തനിക്കെതിരായി വരുന്ന എല്ലാവരെയും മരണത്തിന് ഇരയാക്കുന്നു. മാക്ബെത്ത് എന്ന നാടകത്തിലെ അതി സൂക്ഷ്മമായ ചില അംശങ്ങൾ വളരെ നൈസർഗികമായ രീതിയിൽ ഈ സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജോജിയുടെ ബന്ധുവായ ഡോക്ടർ ഫെലിക്സിന്റെ കഥാപാത്രം അവനെ 'കോടീശ്വരാ' എന്ന് വിളിക്കുന്നതും, ജോജിയുടെ ജ്യേഷ്ഠനായ ജെയ്സന്റെ ഭാര്യ ബിൻസിയുടെ സ്വാധീനവും മാക്ബെത്ത് എന്ന നാടകത്തിലെ മൂന്ന് മന്ത്രവാദിനികളേയും, ലേഡി മാക്ബെത്തിനേയും ഓർമ്മപ്പെടുത്തുന്നു. നാടകത്തിലെ പല കഥാപാത്രങ്ങളും ഈ സിനിമയിലൂടെ പൊളിച്ചെഴുതപ്പെടുമ്പോൾ രൂപഘടനം ചെയ്യപ്പെടുന്നത് കാലത്തോട് ചേർന്നുനിൽക്കുന്ന ചില പുതുമയേറിയ കഥാപാത്രങ്ങളാണ്. ജോജി പ്രതിഷ്ഠിക്കപ്പെടുന്നത് നാശം വിതക്കുന്ന ഒരു 'ഡിസ്ടോപ്പിയൻ' സമൂഹത്തിലാണ്. കോവിഡ് കാലഘട്ടത്തിൽ ഇറങ്ങിയ പല സിനിമകളും മാസ്കോ സാനിറ്റൈയ്സറോ ഇല്ലാത്ത ഒരു 'ഉട്ടോപ്യൻ' സമൂഹത്തെ നമ്മുടെ മുന്നിലേക്കെത്തിച്ചപ്പോൾ നമ്മുടെ സമൂഹത്തിൻ്റെ എല്ലാ ദുർബലതകളും ജോജി എന്ന സിനിമ എടുത്തുകാണിച്ചിട്ടുണ്ട്. റിയലിസ്റ്റിക് സിനിമകളുടെ വക്താവായ ദിലീഷ് പോത്തന്റെ ഒരു ബ്രില്ല്യൻസ് തന്നെയാണ് ഈ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലിൽ പ്രകടമാകുന്നത്.

അർണോൾഡ് വാൻ ജിന്നെപ് എന്ന ഫ്രഞ്ച് ചിന്തകൻ അദ്ദേഹത്തിൻ്റെ 'റൈറ്റ്സ് ഓഫ് പാസ്സേജ്' എന്ന പുസ്തകത്തിൽ ചർച്ച ചെയ്ത 'ലിമിനാലിറ്റി' എന്ന ആശയമാണ് ഈ സിനിമ നമ്മെ ഓർമിപ്പിക്കുന്നത്. സമൂഹം ഒരു പ്രത്യേക ഘടനയിൽ നിന്ന് ഒരു പുതിയ ഘടനയിലേക്ക് എത്തുമ്പോൾ ആ സഞ്ചാരത്തിന്റെ മധ്യത്തിൽ ഉണ്ടാകുന്ന ഒരു ഭ്രാന്തമായ, ക്രമരഹിതമായ അവസ്ഥയാണ് 'ലിമിനാലിറ്റി'. ജോജി കടന്നുപോകുന്നതും ഇങ്ങനെ ഒരു അവസ്ഥയിലൂടെയാണ്. പി.കെ. കുട്ടപ്പൻ പനച്ചേൽ എന്ന പനച്ചേൽ വീട്ടിലെ കുടുംബാധിപന്റെയും, അദ്ദേഹത്തിന്റെ മൂത്ത മകൻ ജോമോൻ പനച്ചേലിന്റെയും മരണത്തിന് ശേഷം മറ്റൊരു കുടുംബഘടന അവിടെ രൂപീകരിക്കപ്പെടുകയാണ്. മേൽപ്പറഞ്ഞ മരണങ്ങൾക്കും ജോജിയെപ്പറ്റിയുള്ള വെളിപ്പെടുത്തലുകൾക്കും ശേഷം ഈ ഘടനയുടെ അവകാശം അവസാന ഘട്ടത്തിൽ യഥാർത്ഥ അവകാശിയായ പോപ്പിക്കാകുമെന്ന് നമ്മൾ പ്രേക്ഷകർക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. ഈ ഘടനാ വ്യതിയാനത്തിന്റെ ഇടയിൽ ജോജി എന്ന കഥാപാത്രത്തിലുണ്ടായ സന്തുലിതാവസ്ഥയും, അത് ആ ചുറ്റുപാടിനുണ്ടാക്കിയ ഭ്രാന്തമായ മാറ്റങ്ങളുമാണ് ഈ ചിത്രത്തിലെ 'ലിമിനാലിറ്റി'. ഈ ആശയം എല്ലാ സമൂഹത്തിന്റെയും ഒരു അവിഭാജ്യ ഘടകമാണ്. ഇതേ ഭ്രാന്തമായ അവസ്ഥയാണ് മാക്ബെത്തിലും നമുക്ക് കാണാൻ കഴിയുന്നത്. മാക്ബെത്തിന്റെയും ജോജിയുടേയും രൂപകൽപനയിൽ സമൂഹത്തിന്റെ പങ്ക് ചെറുതല്ല. സമൂഹം ഒരു മനുഷ്യനിലേക്ക് കുത്തിവെക്കുന്ന അനാവശ്യ അഭിലാഷങ്ങളാണ് ഇത്തരം കഥാപാത്രങ്ങൾക്ക് ഒരു ഹേതുവാകുന്നത്. മാക്ബെത്തിലുണ്ടാകുന്ന ദീർഘദർശനങ്ങളെല്ലാം സമൂഹത്തിൻ്റെ വാക്കുകളായി നമുക്ക് കാണാം. ജോജിയിലും ഇതേ ക്രമം പ്രതിഫലിച്ചുനിൽക്കുന്നു. സിനിമയുടെ ആദ്യഘട്ടങ്ങളിൽ ഡോക്ടർ ഫെലിക്സിൻ്റെ ജോജിയെ പറ്റിയുള്ള അഭിപ്രായം അത്ര മികച്ചതല്ല. സമൂഹത്തിനോ കുടുംബത്തിനോ ഉപകാരമില്ലാത്ത, പിതാവിൻ്റെ അധീനതയിൽ ജീവിക്കുന്ന, അടിച്ചമർത്തപ്പെട്ട, വ്യക്തിത്വം നഷ്ടപെട്ട ഒരു കഥാപാത്രമാണ് ജോജി. മാക്ബെത്ത് അതിൽ നിന്നും വ്യത്യസ്തനായിരുന്നു. അദ്ദേഹത്തിന് ഇനിയും പദവിയും സമ്പത്തും വേണം എന്ന അതിമോഹം ആയിരുന്നെങ്കിൽ, ജോജിക്ക് എല്ലാമുണ്ടായിട്ടും ഓച്ഛാനിക്കേണ്ടി വരുന്നവൻ്റെ ഒരു രോഷമാണ്. അടിച്ചമർത്തപ്പെടുന്നതിൻ്റെ രോഷം ഈ ചിത്രത്തിലെ മറ്റുപല കഥാപാത്രങ്ങളിലും കാണാവുന്നതാണ്. എന്നാൽ ജോജി എന്ന കഥാപാത്രം ഇത് കൈകാര്യം ചെയ്യുന്നത് നിഷ്ടൂരമായാണ്. താൻ ചെയ്ത കൊലപാതകങ്ങളിൽ ജോജി വേദനിക്കുന്നു എന്ന് ഒരിക്കലും തോന്നുന്നില്ല. ജോജിയെ സ്വാധീനിച്ച ബിൻസിയുടെ കഥാപാത്രം വളരെ നിസ്സംഗമായ രീതിയിൽ പ്രതികരിക്കുമ്പോഴും ജോജിയുടെ മുഖത്ത് തൻ്റെ പിതാവിൻ്റെ മരണത്താലുണ്ടായ ഒരു ചെറു പുഞ്ചിരി നമുക്ക് കാണാം. തൻ്റെ പ്രതിബിംബത്തിൽ നോക്കി അത് മാസ്കാൽ മറക്കുമ്പോഴും ഈ സത്യങ്ങൾ ഒരുപാട് കാലം മറച്ചുവെക്കാൻ സാധിക്കില്ല എന്ന് അയാൾ ഓർക്കുന്നില്ല. സ്വന്തം ജ്യേഷ്ഠനായ ജോമോൻ പനച്ചേലിനെ കൊല്ലുന്ന രംഗത്തിലൊക്കെ ജോജി ഒരു ഭ്രാന്തനായി മാറിക്കൊണ്ടിരിക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്. പിന്നീട് ആ കഥാപാത്രത്തെ കാണുമ്പോൾ പ്രേക്ഷക മനസ്സിൽ ഉണ്ടാകുന്ന ഒരു ഭയമുണ്ട്. ഈ കൊലകൾ ഇനിയും തുടരുമോ എന്നൊരു ഉത്കണ്ഠ. പിടിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ മരണത്തിലേക്ക് ഒളിച്ചോടിയ ഒരു നിസ്സഹായനാണ് ജോജി. മാക്ബെത്തിൻ്റെ ഭ്രാന്ത് അദ്ദേഹത്തെ കൂടുതൽ ധൈര്യവാനാക്കുകയും, കൂടുതൽ കൊലപാതകങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുമ്പോൾ, ജോജിയുടെ ഭ്രാന്ത് കോടതിയും, ചട്ടങ്ങളും, ക്രമങ്ങളുമൊക്കെയുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ ഭാഗമാണ്. മരണത്തോടടുക്കുന്ന സമയം അയാൾ യാഥാർഥ്യത്തിലേക്ക് അടുക്കുന്നപോലെയാണ് തോന്നപ്പെട്ടത്. നാമെല്ലാം ദുർഘടമായ യാഥാർഥ്യത്തിൻ്റെ ഭാഗങ്ങളാണെന്നും, ആ യാഥാർഥ്യത്തിൽ നിന്നും നമുക്ക് ഒളിച്ചോടാൻ സാധിക്കില്ലെന്നുമുള്ള സത്യം ഈ ചിത്രം വരച്ചുകാട്ടുന്നു. എങ്കിലും അയാളുടെ കണ്ണുകൾക്ക് അവസാനം വരെ എന്തോ സംവദിക്കാനുള്ളതുപോലെ തോന്നി. ജോജി ഒരിക്കലും മരിക്കുന്നില്ല, കണ്ണുകൾ മാത്രം അനക്കാൻ സാധിക്കുന്ന ഒരു ജീവച്ഛവമായി മാറുകയാണ്. ആശുപത്രിയിൽ വെച്ച് വിചാരണ ചെയ്യപ്പെടുമ്പോഴും താനാണ് കൊലപാതകി എന്ന് അയാൾ സമ്മതിക്കുന്നില്ല. പ്രതീക്ഷയോടെ ജോജി ഉറ്റുനോക്കുന്നത് തന്നെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്ന ആ വീട്ടിലെ സ്വന്തം ഇടുങ്ങിയ മുറിയിലേക്കാണ്. പിന്നീട് ആ വീടിൻ്റെ പല ഭാഗങ്ങളിലേക്ക് ആ കണ്ണുകൾ ചലിക്കുന്നു. അങ്ങിനെ അവ പച്ചപ്പിൻ്റെ നിശ്ശബ്ദതയിലേക്ക് ചേക്കേറുന്നു. ജോജി ആഗ്രഹിച്ച സ്വാതന്ത്ര്യത്തിൻ്റെ അവസാന കണികയാവുമത്. പ്രതീക്ഷയുടെ ഭ്രാന്തമായ പച്ചപ്പിലേക്ക് അവൻ ആഴ്നിറങ്ങിയത് പോലെ ആ ദൃശ്യങ്ങൾ തോന്നിപ്പിച്ചു.

'ഫോർഷാഡോവിങ്' എന്നറിയപ്പെടുന്ന, വരാനിരിക്കുന്ന സന്ദർഭങ്ങളെ മുൻകൂട്ടി കാണിക്കുന്ന രീതിയിലുള്ള ഒരു രൂപരേഖയിലാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. ഇത് മാക്ബെത്തിലെയും ഒരു മുഖ്യ ഘടകമായിരുന്നു. ചിത്രം തുടങ്ങുന്നത് തന്നെ മലകൾ താണ്ടി വന്ന് ഒരാൾ പോപ്പിക്ക് എയർഗൺ എത്തിക്കുന്ന രംഗത്തിലാണ്. അതേ രംഗത്തിൽ തന്നെയാണ് 'ജോജി' എന്ന ചിത്രത്തിൻ്റെ പേരെഴുതിക്കാണിക്കുന്നതും. ചൂണ്ടയും, ഗുളികയും, എയർഗണ്ണുമൊക്കെ ആ തലക്കെട്ടിൽ തന്നെ ഒളിഞ്ഞുകിടപ്പുണ്ട്. അതിലുപരി, സിനിമയിലെ ദുരന്തത്തിൻ്റെ ചലനത്തിന് നിർണായകമായ ഒരു പങ്ക് ഈ എയർഗൺ വഹിച്ചിട്ടുണ്ട്. 'ചെക്കോവ്സ് ഗൺ' എന്ന നാടകീയമായ റഷ്യൻ തത്വം ഇവിടെ ശബ്ദാർത്ഥപ്രകാരമായിത്തന്നെ വിനിയോഗിച്ചിട്ടുണ്ട്. അതുപ്രകാരം, ഒരു കഥയിൽ വരുന്ന ചെറു കണികകൾ പോലും ആ കഥക്ക് ആവശ്യമായതാണെന്നും, അനാവശ്യമായ ഘടകങ്ങളൊന്നും ഒരു കഥയിൽ ഉൾകൊള്ളിക്കില്ലെന്നുമാണ് പറയപ്പെടുന്നത്. ഇതുതന്നെയാണ് നമുക്ക് ഈ സിനിമയിലും വായിച്ചെടുക്കാൻ സാധിക്കുന്നത്. എയർഗണ്ണും, ചൂണ്ടയും അങ്ങിനെ വിനിയോഗിച്ചിരിക്കുന്ന മറ്റുപല വസ്തുക്കൾക്കും പ്രത്യക്ഷമായതും പ്രതീകാത്മകവുമായ അർത്ഥതലങ്ങളുണ്ട്. ഇതുപോലെയുള്ള ശാസ്ത്രീയവും പ്രാചീനവുമായ പല സാഹിത്യപ്രയോഗങ്ങളും ഈ സിനിമയിൽ ഉപയോഗിച്ചതുപോലെ തോന്നി.

ഷേക്സ്പിയറിൻ്റെ മാക്ബെത്തിന്റെയും, കെ ജി ജോർജ് എഴുതി സംവിധാനം ചെയ്ത് ആയിരത്തി തൊണ്ണൂറ്റി എൺപത്തിയഞ്ചിൽ പുറത്തിറങ്ങിയ ഇരകൾ എന്ന സിനിമയുടെയും, കൂടത്തായി കൂട്ടക്കൊലകളുടേയുമെല്ലാം പ്രചോദനത്തിൽനിന്നും ഉത്ഭവിക്കപ്പെട്ട ഈ സിനിമ നമ്മെ വളരെയധികം ചിന്തിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമാണ്. ജോജിയെ ഇവക്കെല്ലാമുപരി മാക്ബെത്തുമായി കൂട്ടിവായിക്കാൻ എന്നെ പ്രേരിപ്പിച്ച ചില പ്രധാന ഘടകങ്ങളുണ്ട്. ഇരകളിലെ ബേബി എന്ന കഥാപാത്രം മനഃശാസ്ത്ര സംബന്ധമായ ബുദ്ധിമുട്ടുകളും, അക്രമങ്ങളെക്കുറിച്ചുള്ള ഭ്രമചിത്തമായ ചിന്തകളുമുള്ള ഒരാളാണ്. ബേബിയിലൂടെ അതുമെല്ലെ വളർന്നുകൊണ്ടിരുന്നു. ജോജി എന്ന സിനിമയിലെ കുടുംബ പശ്ചാത്തലം കുറേയൊക്കെ ഇരകളിലേതുപോലെ തോന്നപ്പെട്ടെങ്കിലും ജോജി ഒരിക്കലും ഒരു സമൂഹവിരുദ്ധനായ കഥാപാത്രത്തിനെ പോലെ ആദ്യമൊന്നും തോന്നിയിരുന്നില്ല. ജോജിയുടെ ചെയ്തികൾ ഒരിക്കലും പ്രേക്ഷകന് ന്യായീകരിക്കാൻ സാധിക്കുന്നവയുമല്ല. എന്നിരുന്നാലും, മാക്ബെത്തിന് വിപരീതമായി ഒരുപാട് അടിച്ചമർത്തലുകൾ സ്വേച്ഛാധിപതിയായ സ്വന്തം അച്ഛനിൽ നിന്നുതന്നെ നേരിടേണ്ടി വന്നവനാണ് ജോജി.
സാമൂഹ്യമാധ്യമങ്ങളുടെ പങ്ക് ജോജിയിൽ ചെറുതല്ല. എങ്ങനെ കൊലപാതകം നടത്താമെന്നും, തൻ്റെ മൂത്ത ജ്യേഷ്ഠൻ്റെ മരണത്തിൻ്റെ കുറ്റാന്വേഷണങ്ങളെ കുറിച്ചുമെല്ലാം ജോജി അറിയുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. സാമൂഹ്യ മാധ്യമങ്ങൾ മനുഷ്യനുവേണ്ടി വിസ്മയത്തിൻ്റെയും പുതിയ അറിവുകളുടെയും വാതിലുകൾ തുറന്നുപിടിക്കുമ്പോൾ ഇതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഇരുട്ടിൽ മുങ്ങിപ്പോകുന്ന ചിലരുണ്ട്. സ്വന്തം ജീവിതത്തെ മറ്റൊന്നിനോടുപമിച്ച് ത്രാസിൽ തൂക്കി നോക്കുന്നതുപോലെ. സാമൂഹ്യ മാധ്യമങ്ങളാവാം ജോജിയുടെ സമൂഹം. അതിനാൽ തന്നെയാണ് ആ സമൂഹത്തെ അവൻ്റെ മരണമൊഴിയിലൂടെ അവൻ തൂക്കിലേറ്റുന്നതും. എങ്കിലും സമൂഹത്തെയോ കുടുംബത്തെയോ മാത്രം അകമഴിഞ്ഞ് ഇവിടെ കുറ്റപ്പെടുത്താൻ സാധിക്കില്ല. മാക്ബെത്തിലെ പോലെ തന്നെ ജോജിയിലും അതിമോഹങ്ങൾക്കും അധികാരങ്ങൾക്കുമായുള്ള ഒരു അടങ്ങാത്ത തൃഷ്ണ എടുത്തുകാണിക്കുന്നുണ്ട്. മാക്ബെത്തും ജോജിയും ഒന്നിക്കുന്ന തട്ടകത്തിൽ ഇരുവരും ഒരുപോലെ ഇരയുമാകുന്നു വേട്ടക്കാരനുമാകുന്നു.
പതിനേഴാം നൂറ്റാണ്ടിലെ എലിസിബെത്തൻ ഫ്യുഡൽ സങ്കല്പങ്ങളെ ഓർമിപ്പിക്കുന്ന വിധമുള്ള ഒരു മാടമ്പിയാണ് പനച്ചേൽ കുട്ടപ്പൻ. ഈ സാമൂഹിക രാഷ്ട്രീയ ചിന്താധാരകൾ ഇന്നും ഊട്ടിയുറപ്പിക്കപ്പെടാം എന്ന് ഈ ചിത്രം പറയാതെ പറയുന്നു. അടിച്ചമർത്തപ്പെട്ടവരുടേയും ആഗ്രഹങ്ങൾ നിഷേധിക്കപ്പെട്ടവരുടെയും നിശബ്ദ നിലവിളികൾ പനച്ചേൽ തറവാട്ടിൽ മുഴങ്ങിക്കേൾക്കാം. ഒരുപാട് ആത്മഭാഷണങ്ങളിലൂടെ ഷേക്സ്പിയർ രൂപാന്തരം ചെയ്തെടുത്ത ലേഡി മാക്ബെത്ത് എന്ന അതിഗഹനമായ കഥാപാത്രം വളരെ ചുരുങ്ങിയ സംഭാഷണങ്ങളിലൂടെയും മുഖഭാവങ്ങളിലൂടെയും ബിൻസി ഗംഭീരമാക്കി. എല്ലാം തൻ്റെ കാൽകീഴിലാക്കണം എന്ന ബിൻസിയുടെ അതിമോഹം കെട്ടടങ്ങപ്പെടുമ്പോഴും ജോജി തൻ്റെ ഭ്രമങ്ങൾക്ക് അടിമപ്പെട്ടുകൊണ്ടേയിരുന്നു. സാമ്രാജ്യം വെട്ടിപ്പിടിച്ചെന്ന ചിന്തയിൽ സ്വന്തം പിതാവിനെ കൊന്ന ശേഷം ജോജി പ്രൗഢിയോടെ മലമുകളിൽ നിൽക്കുന്ന രംഗമൊക്കെ രാജപദവിയേറിയ മാക്ബെത്തിനെ ഓർമിപ്പിക്കുന്നതായിരുന്നു. മാക്ബെത്തിൻ്റെ അന്ത്യം സംഭവിക്കുന്ന കോട്ടപോലെ ശ്രദ്ധിക്കേണ്ടതാണ് 'ജോജീസ് പാലസ്' എന്ന് വാതിലിന്മേൽ എഴുതിവെച്ച ജോജിയുടെ ഇടുങ്ങിയ മുറിയും.

ഈ രണ്ടു കഥാപാത്രങ്ങളും സ്വപ്നം കണ്ടതും, അത്യാശകളുടെ കൊട്ടാരങ്ങൾ പടുത്തുയർത്തിയതും എന്തിനുവേണ്ടിയാണോ, അതെല്ലാം നഷ്ടമായി അവസാനം ഒന്നുമില്ലാത്ത ദുരന്ത നായകന്മാരാകുന്നുണ്ട്. ഈ രണ്ട് ഇതിവൃത്തങ്ങളും വ്യത്യസ്ത ദിശകളിൽ സഞ്ചരിക്കുന്നവയാണെങ്കിലും മാക്ബെത്ത് എന്ന നാടകത്തിൻ്റെ സത്ത് ഉൾക്കൊള്ളാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം. മാക്ബെത്തും ജോജിയുമെല്ലാം ഈ സമൂഹത്തോട് എങ്ങനെ ആവണമെന്നോ, എങ്ങനെ ആവരുതെന്നോ, മാനുഷിക ധാർമികതയെക്കുറിച്ചോ ഘോരഘോരം പ്രസംഗിക്കുന്നുണ്ടെന്ന് തോന്നിയില്ല. മാക്ബെത്തും ജോജിയും സമൂഹത്തിൻ്റെ സ്വാർത്ഥതയുടെയും, അടിച്ചമർത്തലിൻ്റെയും, അധികാരക്രമങ്ങളുടേയുമെല്ലാം പൊളിച്ചെഴുത്താണ്. നമ്മുടെയെല്ലാം പച്ചയായ ജീവിതത്തിൽ നിശബ്ദമായി ഒളിഞ്ഞുകിടക്കുന്ന അന്ധകാരത്തിൻ്റെയും, ഉന്മാദത്തിൻ്റെയും ഒരു മാറ്റൊലി പോലെ.
മാക്ബെത്ത് ഒരു ദുരന്ത നാടകമാണ്. ഡങ്കൻ എന്ന സ്കോട്ലാൻഡിലെ രാജാവിന്റെ സൈന്യാധിപനായ മാക്ബെത്ത്, താൻ രാജാവാകുമെന്ന മൂന്ന് മന്ത്രവാദിനികളുടെ അരുളപ്പാട് വിശ്വസിച്ച്, തന്റെ ഭാര്യയായ ലേഡി മാക്ബെത്തിന്റെ വാക്കുകളാൽ സ്വാധീനിക്കപ്പെട്ട്, ഡങ്കനേയും എതിരായി വരുന്ന മറ്റു പല കഥാപാത്രങ്ങളെയും വധിച്ച് സ്വന്തം നാശത്തിന് കാരണക്കാരനായ ഒരു 'ട്രാജിക് ഹീറോ' ആണ്. ആ 'ഹീറോയിസം' ഇന്ന് എത്തിനിൽക്കുന്നത് വളരെ തന്മയത്വമുള്ള, റിയലിസ്റ്റിക്കായ, ദുരന്തപര്യവസായിയായ ജോജി എന്ന സിനിമയിലാണ്.

സിനിമാരംഗത്തെ ഹീറോയിക് സങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന ഒരു കഥാനായകനാണ് ജോജി. ഒന്നുമല്ലാത്തവന്റെ എന്തെങ്കിലുമാവാനുള്ള ദാഹമാണ് അയാൾ. സമ്പത്തിനും, എരിഞ്ഞണഞ്ഞുപോയ വ്യക്തിത്വത്തിനും വേണ്ടിയുള്ള ദുർഘടമായ ഒരു തിരച്ചിൽ അയാളെ മുന്നോട്ടു നയിക്കുന്നു. ഷേക്സ്പിയറിന്റെ മാക്ബെത്ത് തികച്ചും ഒരു ഹീറോയാണ്. ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിൽ അദ്ദേഹത്തിന്റെ 'പോയെറ്റിക്സ്' എന്ന പുസ്തകത്തിൽ പരാമർശിക്കുന്ന ഒരു 'ട്രാജിക് ഹീറോയുടെ' എല്ലാ ഗുണങ്ങളും മാക്ബെത്തിലുണ്ട്. എന്നാൽ ജോജി ഇതിൽ നിന്നും വ്യത്യസ്തമായ, പുതുമയേറിയ ഒരു ദുരന്താനുഭവമാണ് കാഴ്ചക്കാർക്ക് നൽകുന്നത്. രണ്ടും വ്യത്യസ്ത കോണുകളിൽ നിൽക്കുന്ന കഥാതന്തുക്കൾ ആണെങ്കിലും, അവക്ക് നമ്മിൽ പലരും ജീവിച്ച, ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്ന ഈ സമൂഹത്തെക്കുറിച്ചും, കുടുംബ സാഹചര്യങ്ങളെക്കുറിച്ചും ചിലത് പറയാനുണ്ട്. തീവ്രമായ 'അഭിലാഷം' ആണ് മാക്ബെത്തിനെയും ജോജിയെയും ദുരന്തത്തിലേക്ക് എത്തിക്കുന്നത്. സമ്പത്തിന് വേണ്ടിയും അതിന്മേലുള്ള അധികാരത്തിനുവേണ്ടിയും അവർ നെട്ടോട്ടം ഓടുന്നു. അന്നം തന്ന കരങ്ങളാണോ, കൂടെപ്പിറപ്പാണോ, സുഹൃത്താണോ എന്നൊന്നും വകവെക്കാതെ തനിക്കെതിരായി വരുന്ന എല്ലാവരെയും മരണത്തിന് ഇരയാക്കുന്നു. മാക്ബെത്ത് എന്ന നാടകത്തിലെ അതി സൂക്ഷ്മമായ ചില അംശങ്ങൾ വളരെ നൈസർഗികമായ രീതിയിൽ ഈ സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജോജിയുടെ ബന്ധുവായ ഡോക്ടർ ഫെലിക്സിന്റെ കഥാപാത്രം അവനെ 'കോടീശ്വരാ' എന്ന് വിളിക്കുന്നതും, ജോജിയുടെ ജ്യേഷ്ഠനായ ജെയ്സന്റെ ഭാര്യ ബിൻസിയുടെ സ്വാധീനവും മാക്ബെത്ത് എന്ന നാടകത്തിലെ മൂന്ന് മന്ത്രവാദിനികളേയും, ലേഡി മാക്ബെത്തിനേയും ഓർമ്മപ്പെടുത്തുന്നു. നാടകത്തിലെ പല കഥാപാത്രങ്ങളും ഈ സിനിമയിലൂടെ പൊളിച്ചെഴുതപ്പെടുമ്പോൾ രൂപഘടനം ചെയ്യപ്പെടുന്നത് കാലത്തോട് ചേർന്നുനിൽക്കുന്ന ചില പുതുമയേറിയ കഥാപാത്രങ്ങളാണ്. ജോജി പ്രതിഷ്ഠിക്കപ്പെടുന്നത് നാശം വിതക്കുന്ന ഒരു 'ഡിസ്ടോപ്പിയൻ' സമൂഹത്തിലാണ്. കോവിഡ് കാലഘട്ടത്തിൽ ഇറങ്ങിയ പല സിനിമകളും മാസ്കോ സാനിറ്റൈയ്സറോ ഇല്ലാത്ത ഒരു 'ഉട്ടോപ്യൻ' സമൂഹത്തെ നമ്മുടെ മുന്നിലേക്കെത്തിച്ചപ്പോൾ നമ്മുടെ സമൂഹത്തിൻ്റെ എല്ലാ ദുർബലതകളും ജോജി എന്ന സിനിമ എടുത്തുകാണിച്ചിട്ടുണ്ട്. റിയലിസ്റ്റിക് സിനിമകളുടെ വക്താവായ ദിലീഷ് പോത്തന്റെ ഒരു ബ്രില്ല്യൻസ് തന്നെയാണ് ഈ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലിൽ പ്രകടമാകുന്നത്.

അർണോൾഡ് വാൻ ജിന്നെപ് എന്ന ഫ്രഞ്ച് ചിന്തകൻ അദ്ദേഹത്തിൻ്റെ 'റൈറ്റ്സ് ഓഫ് പാസ്സേജ്' എന്ന പുസ്തകത്തിൽ ചർച്ച ചെയ്ത 'ലിമിനാലിറ്റി' എന്ന ആശയമാണ് ഈ സിനിമ നമ്മെ ഓർമിപ്പിക്കുന്നത്. സമൂഹം ഒരു പ്രത്യേക ഘടനയിൽ നിന്ന് ഒരു പുതിയ ഘടനയിലേക്ക് എത്തുമ്പോൾ ആ സഞ്ചാരത്തിന്റെ മധ്യത്തിൽ ഉണ്ടാകുന്ന ഒരു ഭ്രാന്തമായ, ക്രമരഹിതമായ അവസ്ഥയാണ് 'ലിമിനാലിറ്റി'. ജോജി കടന്നുപോകുന്നതും ഇങ്ങനെ ഒരു അവസ്ഥയിലൂടെയാണ്. പി.കെ. കുട്ടപ്പൻ പനച്ചേൽ എന്ന പനച്ചേൽ വീട്ടിലെ കുടുംബാധിപന്റെയും, അദ്ദേഹത്തിന്റെ മൂത്ത മകൻ ജോമോൻ പനച്ചേലിന്റെയും മരണത്തിന് ശേഷം മറ്റൊരു കുടുംബഘടന അവിടെ രൂപീകരിക്കപ്പെടുകയാണ്. മേൽപ്പറഞ്ഞ മരണങ്ങൾക്കും ജോജിയെപ്പറ്റിയുള്ള വെളിപ്പെടുത്തലുകൾക്കും ശേഷം ഈ ഘടനയുടെ അവകാശം അവസാന ഘട്ടത്തിൽ യഥാർത്ഥ അവകാശിയായ പോപ്പിക്കാകുമെന്ന് നമ്മൾ പ്രേക്ഷകർക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. ഈ ഘടനാ വ്യതിയാനത്തിന്റെ ഇടയിൽ ജോജി എന്ന കഥാപാത്രത്തിലുണ്ടായ സന്തുലിതാവസ്ഥയും, അത് ആ ചുറ്റുപാടിനുണ്ടാക്കിയ ഭ്രാന്തമായ മാറ്റങ്ങളുമാണ് ഈ ചിത്രത്തിലെ 'ലിമിനാലിറ്റി'. ഈ ആശയം എല്ലാ സമൂഹത്തിന്റെയും ഒരു അവിഭാജ്യ ഘടകമാണ്. ഇതേ ഭ്രാന്തമായ അവസ്ഥയാണ് മാക്ബെത്തിലും നമുക്ക് കാണാൻ കഴിയുന്നത്. മാക്ബെത്തിന്റെയും ജോജിയുടേയും രൂപകൽപനയിൽ സമൂഹത്തിന്റെ പങ്ക് ചെറുതല്ല. സമൂഹം ഒരു മനുഷ്യനിലേക്ക് കുത്തിവെക്കുന്ന അനാവശ്യ അഭിലാഷങ്ങളാണ് ഇത്തരം കഥാപാത്രങ്ങൾക്ക് ഒരു ഹേതുവാകുന്നത്. മാക്ബെത്തിലുണ്ടാകുന്ന ദീർഘദർശനങ്ങളെല്ലാം സമൂഹത്തിൻ്റെ വാക്കുകളായി നമുക്ക് കാണാം. ജോജിയിലും ഇതേ ക്രമം പ്രതിഫലിച്ചുനിൽക്കുന്നു. സിനിമയുടെ ആദ്യഘട്ടങ്ങളിൽ ഡോക്ടർ ഫെലിക്സിൻ്റെ ജോജിയെ പറ്റിയുള്ള അഭിപ്രായം അത്ര മികച്ചതല്ല. സമൂഹത്തിനോ കുടുംബത്തിനോ ഉപകാരമില്ലാത്ത, പിതാവിൻ്റെ അധീനതയിൽ ജീവിക്കുന്ന, അടിച്ചമർത്തപ്പെട്ട, വ്യക്തിത്വം നഷ്ടപെട്ട ഒരു കഥാപാത്രമാണ് ജോജി. മാക്ബെത്ത് അതിൽ നിന്നും വ്യത്യസ്തനായിരുന്നു. അദ്ദേഹത്തിന് ഇനിയും പദവിയും സമ്പത്തും വേണം എന്ന അതിമോഹം ആയിരുന്നെങ്കിൽ, ജോജിക്ക് എല്ലാമുണ്ടായിട്ടും ഓച്ഛാനിക്കേണ്ടി വരുന്നവൻ്റെ ഒരു രോഷമാണ്. അടിച്ചമർത്തപ്പെടുന്നതിൻ്റെ രോഷം ഈ ചിത്രത്തിലെ മറ്റുപല കഥാപാത്രങ്ങളിലും കാണാവുന്നതാണ്. എന്നാൽ ജോജി എന്ന കഥാപാത്രം ഇത് കൈകാര്യം ചെയ്യുന്നത് നിഷ്ടൂരമായാണ്. താൻ ചെയ്ത കൊലപാതകങ്ങളിൽ ജോജി വേദനിക്കുന്നു എന്ന് ഒരിക്കലും തോന്നുന്നില്ല. ജോജിയെ സ്വാധീനിച്ച ബിൻസിയുടെ കഥാപാത്രം വളരെ നിസ്സംഗമായ രീതിയിൽ പ്രതികരിക്കുമ്പോഴും ജോജിയുടെ മുഖത്ത് തൻ്റെ പിതാവിൻ്റെ മരണത്താലുണ്ടായ ഒരു ചെറു പുഞ്ചിരി നമുക്ക് കാണാം. തൻ്റെ പ്രതിബിംബത്തിൽ നോക്കി അത് മാസ്കാൽ മറക്കുമ്പോഴും ഈ സത്യങ്ങൾ ഒരുപാട് കാലം മറച്ചുവെക്കാൻ സാധിക്കില്ല എന്ന് അയാൾ ഓർക്കുന്നില്ല. സ്വന്തം ജ്യേഷ്ഠനായ ജോമോൻ പനച്ചേലിനെ കൊല്ലുന്ന രംഗത്തിലൊക്കെ ജോജി ഒരു ഭ്രാന്തനായി മാറിക്കൊണ്ടിരിക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്. പിന്നീട് ആ കഥാപാത്രത്തെ കാണുമ്പോൾ പ്രേക്ഷക മനസ്സിൽ ഉണ്ടാകുന്ന ഒരു ഭയമുണ്ട്. ഈ കൊലകൾ ഇനിയും തുടരുമോ എന്നൊരു ഉത്കണ്ഠ. പിടിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ മരണത്തിലേക്ക് ഒളിച്ചോടിയ ഒരു നിസ്സഹായനാണ് ജോജി. മാക്ബെത്തിൻ്റെ ഭ്രാന്ത് അദ്ദേഹത്തെ കൂടുതൽ ധൈര്യവാനാക്കുകയും, കൂടുതൽ കൊലപാതകങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുമ്പോൾ, ജോജിയുടെ ഭ്രാന്ത് കോടതിയും, ചട്ടങ്ങളും, ക്രമങ്ങളുമൊക്കെയുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ ഭാഗമാണ്. മരണത്തോടടുക്കുന്ന സമയം അയാൾ യാഥാർഥ്യത്തിലേക്ക് അടുക്കുന്നപോലെയാണ് തോന്നപ്പെട്ടത്. നാമെല്ലാം ദുർഘടമായ യാഥാർഥ്യത്തിൻ്റെ ഭാഗങ്ങളാണെന്നും, ആ യാഥാർഥ്യത്തിൽ നിന്നും നമുക്ക് ഒളിച്ചോടാൻ സാധിക്കില്ലെന്നുമുള്ള സത്യം ഈ ചിത്രം വരച്ചുകാട്ടുന്നു. എങ്കിലും അയാളുടെ കണ്ണുകൾക്ക് അവസാനം വരെ എന്തോ സംവദിക്കാനുള്ളതുപോലെ തോന്നി. ജോജി ഒരിക്കലും മരിക്കുന്നില്ല, കണ്ണുകൾ മാത്രം അനക്കാൻ സാധിക്കുന്ന ഒരു ജീവച്ഛവമായി മാറുകയാണ്. ആശുപത്രിയിൽ വെച്ച് വിചാരണ ചെയ്യപ്പെടുമ്പോഴും താനാണ് കൊലപാതകി എന്ന് അയാൾ സമ്മതിക്കുന്നില്ല. പ്രതീക്ഷയോടെ ജോജി ഉറ്റുനോക്കുന്നത് തന്നെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്ന ആ വീട്ടിലെ സ്വന്തം ഇടുങ്ങിയ മുറിയിലേക്കാണ്. പിന്നീട് ആ വീടിൻ്റെ പല ഭാഗങ്ങളിലേക്ക് ആ കണ്ണുകൾ ചലിക്കുന്നു. അങ്ങിനെ അവ പച്ചപ്പിൻ്റെ നിശ്ശബ്ദതയിലേക്ക് ചേക്കേറുന്നു. ജോജി ആഗ്രഹിച്ച സ്വാതന്ത്ര്യത്തിൻ്റെ അവസാന കണികയാവുമത്. പ്രതീക്ഷയുടെ ഭ്രാന്തമായ പച്ചപ്പിലേക്ക് അവൻ ആഴ്നിറങ്ങിയത് പോലെ ആ ദൃശ്യങ്ങൾ തോന്നിപ്പിച്ചു.

'ഫോർഷാഡോവിങ്' എന്നറിയപ്പെടുന്ന, വരാനിരിക്കുന്ന സന്ദർഭങ്ങളെ മുൻകൂട്ടി കാണിക്കുന്ന രീതിയിലുള്ള ഒരു രൂപരേഖയിലാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. ഇത് മാക്ബെത്തിലെയും ഒരു മുഖ്യ ഘടകമായിരുന്നു. ചിത്രം തുടങ്ങുന്നത് തന്നെ മലകൾ താണ്ടി വന്ന് ഒരാൾ പോപ്പിക്ക് എയർഗൺ എത്തിക്കുന്ന രംഗത്തിലാണ്. അതേ രംഗത്തിൽ തന്നെയാണ് 'ജോജി' എന്ന ചിത്രത്തിൻ്റെ പേരെഴുതിക്കാണിക്കുന്നതും. ചൂണ്ടയും, ഗുളികയും, എയർഗണ്ണുമൊക്കെ ആ തലക്കെട്ടിൽ തന്നെ ഒളിഞ്ഞുകിടപ്പുണ്ട്. അതിലുപരി, സിനിമയിലെ ദുരന്തത്തിൻ്റെ ചലനത്തിന് നിർണായകമായ ഒരു പങ്ക് ഈ എയർഗൺ വഹിച്ചിട്ടുണ്ട്. 'ചെക്കോവ്സ് ഗൺ' എന്ന നാടകീയമായ റഷ്യൻ തത്വം ഇവിടെ ശബ്ദാർത്ഥപ്രകാരമായിത്തന്നെ വിനിയോഗിച്ചിട്ടുണ്ട്. അതുപ്രകാരം, ഒരു കഥയിൽ വരുന്ന ചെറു കണികകൾ പോലും ആ കഥക്ക് ആവശ്യമായതാണെന്നും, അനാവശ്യമായ ഘടകങ്ങളൊന്നും ഒരു കഥയിൽ ഉൾകൊള്ളിക്കില്ലെന്നുമാണ് പറയപ്പെടുന്നത്. ഇതുതന്നെയാണ് നമുക്ക് ഈ സിനിമയിലും വായിച്ചെടുക്കാൻ സാധിക്കുന്നത്. എയർഗണ്ണും, ചൂണ്ടയും അങ്ങിനെ വിനിയോഗിച്ചിരിക്കുന്ന മറ്റുപല വസ്തുക്കൾക്കും പ്രത്യക്ഷമായതും പ്രതീകാത്മകവുമായ അർത്ഥതലങ്ങളുണ്ട്. ഇതുപോലെയുള്ള ശാസ്ത്രീയവും പ്രാചീനവുമായ പല സാഹിത്യപ്രയോഗങ്ങളും ഈ സിനിമയിൽ ഉപയോഗിച്ചതുപോലെ തോന്നി.

ഷേക്സ്പിയറിൻ്റെ മാക്ബെത്തിന്റെയും, കെ ജി ജോർജ് എഴുതി സംവിധാനം ചെയ്ത് ആയിരത്തി തൊണ്ണൂറ്റി എൺപത്തിയഞ്ചിൽ പുറത്തിറങ്ങിയ ഇരകൾ എന്ന സിനിമയുടെയും, കൂടത്തായി കൂട്ടക്കൊലകളുടേയുമെല്ലാം പ്രചോദനത്തിൽനിന്നും ഉത്ഭവിക്കപ്പെട്ട ഈ സിനിമ നമ്മെ വളരെയധികം ചിന്തിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമാണ്. ജോജിയെ ഇവക്കെല്ലാമുപരി മാക്ബെത്തുമായി കൂട്ടിവായിക്കാൻ എന്നെ പ്രേരിപ്പിച്ച ചില പ്രധാന ഘടകങ്ങളുണ്ട്. ഇരകളിലെ ബേബി എന്ന കഥാപാത്രം മനഃശാസ്ത്ര സംബന്ധമായ ബുദ്ധിമുട്ടുകളും, അക്രമങ്ങളെക്കുറിച്ചുള്ള ഭ്രമചിത്തമായ ചിന്തകളുമുള്ള ഒരാളാണ്. ബേബിയിലൂടെ അതുമെല്ലെ വളർന്നുകൊണ്ടിരുന്നു. ജോജി എന്ന സിനിമയിലെ കുടുംബ പശ്ചാത്തലം കുറേയൊക്കെ ഇരകളിലേതുപോലെ തോന്നപ്പെട്ടെങ്കിലും ജോജി ഒരിക്കലും ഒരു സമൂഹവിരുദ്ധനായ കഥാപാത്രത്തിനെ പോലെ ആദ്യമൊന്നും തോന്നിയിരുന്നില്ല. ജോജിയുടെ ചെയ്തികൾ ഒരിക്കലും പ്രേക്ഷകന് ന്യായീകരിക്കാൻ സാധിക്കുന്നവയുമല്ല. എന്നിരുന്നാലും, മാക്ബെത്തിന് വിപരീതമായി ഒരുപാട് അടിച്ചമർത്തലുകൾ സ്വേച്ഛാധിപതിയായ സ്വന്തം അച്ഛനിൽ നിന്നുതന്നെ നേരിടേണ്ടി വന്നവനാണ് ജോജി.
സാമൂഹ്യമാധ്യമങ്ങളുടെ പങ്ക് ജോജിയിൽ ചെറുതല്ല. എങ്ങനെ കൊലപാതകം നടത്താമെന്നും, തൻ്റെ മൂത്ത ജ്യേഷ്ഠൻ്റെ മരണത്തിൻ്റെ കുറ്റാന്വേഷണങ്ങളെ കുറിച്ചുമെല്ലാം ജോജി അറിയുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. സാമൂഹ്യ മാധ്യമങ്ങൾ മനുഷ്യനുവേണ്ടി വിസ്മയത്തിൻ്റെയും പുതിയ അറിവുകളുടെയും വാതിലുകൾ തുറന്നുപിടിക്കുമ്പോൾ ഇതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഇരുട്ടിൽ മുങ്ങിപ്പോകുന്ന ചിലരുണ്ട്. സ്വന്തം ജീവിതത്തെ മറ്റൊന്നിനോടുപമിച്ച് ത്രാസിൽ തൂക്കി നോക്കുന്നതുപോലെ. സാമൂഹ്യ മാധ്യമങ്ങളാവാം ജോജിയുടെ സമൂഹം. അതിനാൽ തന്നെയാണ് ആ സമൂഹത്തെ അവൻ്റെ മരണമൊഴിയിലൂടെ അവൻ തൂക്കിലേറ്റുന്നതും. എങ്കിലും സമൂഹത്തെയോ കുടുംബത്തെയോ മാത്രം അകമഴിഞ്ഞ് ഇവിടെ കുറ്റപ്പെടുത്താൻ സാധിക്കില്ല. മാക്ബെത്തിലെ പോലെ തന്നെ ജോജിയിലും അതിമോഹങ്ങൾക്കും അധികാരങ്ങൾക്കുമായുള്ള ഒരു അടങ്ങാത്ത തൃഷ്ണ എടുത്തുകാണിക്കുന്നുണ്ട്. മാക്ബെത്തും ജോജിയും ഒന്നിക്കുന്ന തട്ടകത്തിൽ ഇരുവരും ഒരുപോലെ ഇരയുമാകുന്നു വേട്ടക്കാരനുമാകുന്നു.
പതിനേഴാം നൂറ്റാണ്ടിലെ എലിസിബെത്തൻ ഫ്യുഡൽ സങ്കല്പങ്ങളെ ഓർമിപ്പിക്കുന്ന വിധമുള്ള ഒരു മാടമ്പിയാണ് പനച്ചേൽ കുട്ടപ്പൻ. ഈ സാമൂഹിക രാഷ്ട്രീയ ചിന്താധാരകൾ ഇന്നും ഊട്ടിയുറപ്പിക്കപ്പെടാം എന്ന് ഈ ചിത്രം പറയാതെ പറയുന്നു. അടിച്ചമർത്തപ്പെട്ടവരുടേയും ആഗ്രഹങ്ങൾ നിഷേധിക്കപ്പെട്ടവരുടെയും നിശബ്ദ നിലവിളികൾ പനച്ചേൽ തറവാട്ടിൽ മുഴങ്ങിക്കേൾക്കാം. ഒരുപാട് ആത്മഭാഷണങ്ങളിലൂടെ ഷേക്സ്പിയർ രൂപാന്തരം ചെയ്തെടുത്ത ലേഡി മാക്ബെത്ത് എന്ന അതിഗഹനമായ കഥാപാത്രം വളരെ ചുരുങ്ങിയ സംഭാഷണങ്ങളിലൂടെയും മുഖഭാവങ്ങളിലൂടെയും ബിൻസി ഗംഭീരമാക്കി. എല്ലാം തൻ്റെ കാൽകീഴിലാക്കണം എന്ന ബിൻസിയുടെ അതിമോഹം കെട്ടടങ്ങപ്പെടുമ്പോഴും ജോജി തൻ്റെ ഭ്രമങ്ങൾക്ക് അടിമപ്പെട്ടുകൊണ്ടേയിരുന്നു. സാമ്രാജ്യം വെട്ടിപ്പിടിച്ചെന്ന ചിന്തയിൽ സ്വന്തം പിതാവിനെ കൊന്ന ശേഷം ജോജി പ്രൗഢിയോടെ മലമുകളിൽ നിൽക്കുന്ന രംഗമൊക്കെ രാജപദവിയേറിയ മാക്ബെത്തിനെ ഓർമിപ്പിക്കുന്നതായിരുന്നു. മാക്ബെത്തിൻ്റെ അന്ത്യം സംഭവിക്കുന്ന കോട്ടപോലെ ശ്രദ്ധിക്കേണ്ടതാണ് 'ജോജീസ് പാലസ്' എന്ന് വാതിലിന്മേൽ എഴുതിവെച്ച ജോജിയുടെ ഇടുങ്ങിയ മുറിയും.

ഈ രണ്ടു കഥാപാത്രങ്ങളും സ്വപ്നം കണ്ടതും, അത്യാശകളുടെ കൊട്ടാരങ്ങൾ പടുത്തുയർത്തിയതും എന്തിനുവേണ്ടിയാണോ, അതെല്ലാം നഷ്ടമായി അവസാനം ഒന്നുമില്ലാത്ത ദുരന്ത നായകന്മാരാകുന്നുണ്ട്. ഈ രണ്ട് ഇതിവൃത്തങ്ങളും വ്യത്യസ്ത ദിശകളിൽ സഞ്ചരിക്കുന്നവയാണെങ്കിലും മാക്ബെത്ത് എന്ന നാടകത്തിൻ്റെ സത്ത് ഉൾക്കൊള്ളാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം. മാക്ബെത്തും ജോജിയുമെല്ലാം ഈ സമൂഹത്തോട് എങ്ങനെ ആവണമെന്നോ, എങ്ങനെ ആവരുതെന്നോ, മാനുഷിക ധാർമികതയെക്കുറിച്ചോ ഘോരഘോരം പ്രസംഗിക്കുന്നുണ്ടെന്ന് തോന്നിയില്ല. മാക്ബെത്തും ജോജിയും സമൂഹത്തിൻ്റെ സ്വാർത്ഥതയുടെയും, അടിച്ചമർത്തലിൻ്റെയും, അധികാരക്രമങ്ങളുടേയുമെല്ലാം പൊളിച്ചെഴുത്താണ്. നമ്മുടെയെല്ലാം പച്ചയായ ജീവിതത്തിൽ നിശബ്ദമായി ഒളിഞ്ഞുകിടക്കുന്ന അന്ധകാരത്തിൻ്റെയും, ഉന്മാദത്തിൻ്റെയും ഒരു മാറ്റൊലി പോലെ.